കലിതാണ്ഡവം തീർത്ത രക്തസാക്ഷികളായ്
ഇന്നു വസന്തവും ശിശിരവും,
ഇരുണ്ടപുതപ്പിൽ ഭീതിതൻ മഷിപുരണ്ട നിൻ മുഖവും
കർക്കിടകത്തിൻ ചടുലതാളവും മാത്രം.
സ്വപ്‌നങ്ങൾ മാഷിയെഴുതിയ നിൻ മിഴികളിലിന്നു
ഞാൻ കണ്ടത്;കണ്ണുനീരല്ല;
ചുടുചോരതൻ ചുവപ്പായിരുന്നു.
അവിടമൊരു ശ്മശാനമെരിയുന്നതു കണ്ടു ഞാൻ
ഒന്നു പിൻവാങ്ങി, ആ പിശാചിൻ കനലെരിയുന്ന ദൃഷ്ടിയാൽ.
അവിടമൊരു തീഗോളമുയരുന്നതു കാണവേ -
എൻ കണ്‍കളിലിരച്ചു കയറി ഒരു കാർമേഘപടലം.
വലിച്ചിഴച്ചാരോ വീണ്ടും ഇരുട്ടുമൂടിയാ മിഴികളെ അതിലെ.
സ്തബ്ദയായ് ഒരു നിമിഷം, ആ തേങ്ങലിൻ സ്വരമെൻ
കാതിൽ ഇരമ്പിയപ്പോൾ.
ഒന്നു തിരിഞ്ഞു നോക്കവേ ഞാൻ കണ്ടു,
എരിഞ്ഞടങ്ങുന്ന നിൻ സ്വപ്നങ്ങളെ
ഒരു പുകമഞ്ഞിൻ പുതപ്പിനാൽ മൂടി
പതിയെ വാനിലേക്കുയർന്നപ്പോൾ അതിൽ കാണായ് രണ്ടു ദംഷ്ട്രകളെ
നിൻ പ്രതിഷേധത്തിൻ ചുടുചോര ഇറ്റുന്ന ദംഷ്ട്രകളെ...
അന്നു നീ പേടിച്ച;കാമവെറി പൂണ്ട ആ കണ്ണുകൾ
ഇന്നു കേഴുന്നതു കേട്ടു ഞാൻ നിൻ ദയാവായ്പ്പിനായ്...
നിൻ സ്വപ്നങ്ങളെ കീറിമുറിച്ച്;
അതിൽ നിന്നിറ്റു വീണ നിൻ കണ്ണുനീരിലും
കാമം മെനഞ്ഞ ആ കൈകൾ ഇന്നു
നിൻ മുന്നിൽ കൂപ്പിടുന്നതും കണ്ടു ഞാൻ...
പേടിക്കണം ഇന്നു നിന്നെ;
വലിച്ചുകീറിയാ കൈകളും,
വേശ്യയായ് മുദ്രകുത്തിയാ സമൂഹവും...