പാടാതെ എന്നുള്ളം കാത്തുസൂക്ഷിച്ചൊരു
മധുരസംഗീതമായിരുന്നു നിൻ പ്രണയം.
മാധുവാണികൾ പിന്നിട്ട വഴികളിൽ നീ മറന്നൊരാ-
മൗനത്തിൻ പേരായിരുന്നു പ്രണയം.
അഴകെഴും നിശാശലഭമായ് എന്നുള്ളിൽ
ആയിരം മൺചിരാതിൻ തിരി നാളം കൊളുത്തിയ
വാചാലനും നീ; പ്രണയമേ...
ഒടുവിലാ മധുരമെൻ അധരത്തിൽ നിന്നുമാ
ഹൃദയത്തിലേക്കു നീ പകർന്നപ്പോൾ,
ഒരീറൻ നിലാവിൻ കുളിരലകൾ എന്നിൽ ഉണർത്തിയൊ-
രിളം കാറ്റയിരുന്നു നിൻ പ്രണയം.
എന്നിലെ അക്ഷര ശില്പങ്ങളിൽ കവിതതൻ
ചിറകു പണിതൊരാ ശില്പിയും നീ മാത്രമെന്നറിയുക.
ഇനിയൊരു ശില്പമുണ്ടാവതെങ്ങനെയാ-
അംഗുലിതൻ മന്ത്രമുണരും വരെ...